Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food

ഗൂഗിൾ മാപ്പിലൂടെ ഭക്ഷണവും ഓർഡർ ചെയ്യാം; പുതിയ എഐ ഫീച്ചർ അണിയറയിൽ

കലിഫോർണിയ: ഏതെങ്കിലുമൊരു സ്ഥലത്തോ റസ്റ്ററന്‍റിലോ എത്തിച്ചേരാൻ വഴികാട്ടിത്തരുന്നതിനപ്പുറം, ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്തു നല്കാനുള്ള വലിയൊരു തയാറെടുപ്പിലാണ് സെർച്ച് ഭീമൻമാരായ ഗൂഗിൾ.

ഗൂഗിൾ മാപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിൽ ഇതിനായുള്ള കോഡിംഗ് വിവരങ്ങൾ രേഖപ്പടുത്തിയിട്ടുണ്ടെന്നാണ് പ്രമുഖ ടെക് വെബ്സൈറ്റായ ‘ആൻഡ്രോയിഡ് അഥോറിറ്റി’ കണ്ടെത്തിയിരിക്കുന്നത്.

ജെമിനി എഐ സങ്കേതികവിദ്യയുടെ കരുത്തോടെ പ്രവർത്തിക്കുന്ന ‘ആസ്ക് മാപ്സ് ’ സംവിധാനത്തിലൂടെയാകും ഇതു സാധ്യമാകുക.

യൂബർ ഈറ്റ്സ് പോലുള്ള തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കാതെതന്നെ മാപ്പിലൂടെ നേരിട്ട് ഓർഡർ നല്കാനാകും എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത.

ആസ്ക് മാപ്സ് വഴി സാധാരണ സംഭാഷണ ശൈലിയിൽ സംസാരിച്ച് റസ്റ്ററന്‍റുകൾ കണ്ടെത്താൻ ഇപ്പോൾ സാധിക്കുമെങ്കിലും, അടുത്ത ഘട്ടമെന്ന നിലയിലാണ് ഓർഡർ പൂർത്തിയാക്കാനുള്ള സൗകര്യം ഗൂഗിൾ ഒരുക്കുന്നത്.

National

ഭക്ഷണം വിളമ്പാൻ വൈകി; മാനസിക വൈകല്യമുള്ള യുവാവ് മാതാവിനെ തല്ലിക്കൊന്നു

ലക്നോ: ഭക്ഷണം വിളമ്പാൻ വൈകിയതിന് മാനസിക വൈകല്യമുള്ള യുവാവ് വൃദ്ധയായ മാതാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ജെവാറിലാണ് സംഭവം.

ബുധനാഴ്ചയാണ് സംഭവം. കിഷൻ എന്നയാൾ മാതാവ് രുക്മിണിയെ ലോഹ പാത്രം കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

രുക്മിണി പാകം ചെയ്തുകൊണ്ടിരുന്നപ്പോൾ കിഷൻ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം തയാറാകാൻ വൈകി. ഇതിൽ കുപിതനായ കിഷൻ, വീട്ടിലുണ്ടായിരുന്ന ലോഹം പാത്രം ഉപയോഗിച്ച് രുക്മിണിയുടെ തലയിൽ ഒന്നിലധികം തവണ അടിച്ചു.

സംഭവമറിഞ്ഞ അയൽവാസികൾ രുക്മണിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കിഷൻ ആഗ്രയിലെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ജെവാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് സിംഗ് പറഞ്ഞു.

സംഭവത്തിന് ഏകദേശം അഞ്ച് ദിവസം മുമ്പാണ് ഇയാൾ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടുണ്ട്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. രുക്മിണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Health

മഞ്ഞുകാലത്തെ ഭക്ഷണം: വേണം കൂടുതൽ ശ്രദ്ധ

തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം.

ചായ തയാറാക്കുമ്പോൾ

ചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്.


സൂപ്പ് കഴിക്കാം

മാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.

ഇറച്ചി വാങ്ങുമ്പോൾ...

ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.

എല്ലുകളു‌ടെ ആരോഗ്യത്തിന്

തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്.

തൈരിലെ ബാക്ടീരിയ

തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

വറുത്തതും പൊരിച്ചതും കുറയ്ക്കണം

വറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും കുറയ്ക്കണം.

ശീതള പാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് ഒഴിവാക്കി നിര്‍ത്തണം.

വ്യ‌ായാമം പ്രധാനം

ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്.

വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.

Health

വിറ്റാമിൻ കൂടുതലുള്ള ഭക്ഷണം കഴിക്കാം

മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം.

വിറ്റാമിന്‍ എ, സി, ഇ, ഇരുമ്പ്

വിറ്റാമിന്‍ എ, സി, ഇ, ഇരുമ്പ്, ആന്‍റിഓക്‌സിഡന്‍റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം.

കടുംനിറത്തിലുള്ള പഴങ്ങൾ

കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്‍റിഓക്‌സിഡന്‍റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്.

ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം

വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്.

കിഴങ്ങുവർഗങ്ങൾ

തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍.

ജലദോഷം കുറയ്ക്കാൻ

കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.

ഉണങ്ങിയ പഴങ്ങൾ

ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം.

എട്ടു ഗ്ലാസ് വെള്ളം

ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കണം.

വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.

District News

ജില്ലാതല ഭക്ഷ്യ കമ്മീഷന്‍ യോഗം ചേര്‍ന്നു

പത്തനംതിട്ട: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്‍റെ പരിധിയിലുള്ള വിവിധ വകുപ്പുകളുടെ ജില്ലയിലെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ സബിദാ ബീഗം, മുരുകേഷ് ചെറുനാലി എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.


കമ്മീഷന്‍റെ ജില്ലാതല പരാതി പരിഹാര ഓഫീസറായ പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതി അധ്യക്ഷത വഹിച്ചു. പൊതുവിതരണം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസം വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ കഴിഞ്ഞ അഞ്ച് മാസം വകുപ്പ് വഴി നടപ്പാക്കിയ ഭക്ഷ്യ ഭദ്രതാ പദ്ധതി നിര്‍വഹണത്തിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


ജില്ലയിലെ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണം ഫലപ്രദമായി നടക്കുന്നതായി വിലയിരുത്തി. ഭക്ഷ്യ ഭദ്രതാ നിയമത്തെകുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്കുവേണ്ടി സുഭാഷ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ആര്‍. ജയശ്രീ, ജില്ലാ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍ വിജയശ്രീ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Latest News

Corehub Up